‘അറ്റ് ദ റേറ്റ്’ ഐഡിയായ് വന്നെന്റെ ‘ചാറ്റ് ബോക്സിലെ-
ന്തൊക്കെയോ ചാറ്റി ഓഫ് ലൈനിലായി നീ
തൊട്ടുള്ള ടവറിന്റെ പരിധിക്കുമപ്പുറ-
ത്താണു നീയെന്നെന്റെ സെൽ ഫോൺ പറയുന്നു.
നേരിട്ടു കാണുവാൻ നേരമില്ല!
തങ്ങളിൽ കൈമാറുവാൻ പൂക്കളില്ല!
എങ്കിലുമെന്റെ മനസ്സിൽ നീ കോറിയ
‘പ്രൊഫലി‘നിന്നും വെളുത്ത പൂവിൻ വിശുദ്ധി!
ഇഷ്ടങ്ങളേതെന്ന ചോദ്യത്തിനുത്തര-
മെഴുതേണ്ട കള്ളിയിൽ ചോദ്യാടയാളങ്ങൾ!
ഫോർവേഡു ചെയ്ത ഇമേജിലെ പൂവിന്റെ
ചോപ്പിൽ നിൻ ഹൃദയം തിരഞ്ഞു മടുത്തു ഞാൻ.
അർത്ഥ രഹിത ശിഥില പദാവലി
ചേർത്തു വച്ചർത്ഥം ചമയ്ക്കാൻ ശ്രമിപ്പുനീ.
ആരേ പ്രണയിപ്പതാരെ? എന്നൊരു ചോദ്യ-
മാരോ പ്രണയദിനത്തിന് ടൈറ്റിലായ് ചേർക്കുന്നു.
പ്രണയ വിപണിയാണെങ്ങും  പരസ്യങ്ങൾ!
അവൾക്കെന്തു നൽകും നീ? വജ്രമോ സ്വർണ്ണമോ!
നിനക്കെന്റെ പ്രണയ സമ്മാനം………..
ഹുസുനുൽ ജമാലിന് കാന്തനന്നേകിയ
സ്വർലോക നിർമ്മിതമായ മൈലാഞ്ചി.
ഓമർ ഖയാമിന്റെ വാക്കിൽ നിന്നിറ്റുന്ന
ഈന്തപ്പഴത്തിന്റെ മാധുര്യ ലഹരി.
ഉത്തമ ഗീതത്തിലെ സുന്ദര ശീലുകൾ.
ഇടയന്റെ പുല്ലാങ്കുഴലിന്റെ രാഗം.
നമ്മൾക്ക് മാത്രമായ് മൊത്തിക്കുടിക്കുവാൻ
ഉത്കണ്ഠയില്ലാതെ അഞ്ചാറു നിമിഷങ്ങൾ.
എല്ലാം മറന്നൊരു പുഞ്ചിരി!
ഒരു സ്പർശം……!
അത്രയെങ്കിലും വേണം………!
‘യെന്തിര‘രല്ലല്ലോ നാം!!!!!!!!!!!

കലാ(പ) മേളകളിലെ റിയാലിറ്റി കാഴ്ചകൾ

കൊട്ടും കൊടിയും തോരണങ്ങളുമായി ജില്ലാതല സ്കൂൾ കലാ(പ)മേളകൾക്ക് തിരശ്ശീല വീണിരിക്കുന്നു.ഏഷ്യയിലെ ഏറ്റവും വലിയ കലാ(പ)മാമാങ്കത്തിന് അടുത്ത ആഴ്ച കേരളത്തിന്റെ വാർത്താ തലസ്ഥാനത്ത് അരങ്ങുണരും.വലിച്ചാൽ വലിയുന്ന,വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുന്ന മലയാള മന:സാക്ഷി ആ കലാ(പ)മേളയുടെ വാർത്തകളിലും കാഴ്ചകളിലും തത്സമയസംപ്രേക്ഷണങ്ങളിലും മുങ്ങിപ്പൊങ്ങി പുളകംകൊള്ളും.

ഈ ഘട്ടത്തിലാണ് 2011 ജനുവരി 12 ലെ ഒരു പ്രമുഖ മലയാള ദിനപ്പത്രത്തിൽ വന്ന ലേഖകന്റെ പേര് വയ്ക്കാത്ത ഒരു വാർത്താവിശകലനം ശ്രദ്ധേയമാകുന്നത്.

കൊല്ലം റവന്യൂ ജില്ലാതല കലാ(പ)മേളയിലെ ചില സംഭവങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ വാർത്ത.

ഇതു വായിച്ച് എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ പ്രതികരണം.

“ഒന്നാംസ്ഥാനം കിട്ടാത്തതിനു ഇവരെന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്? അത് ഒരാൾക്കല്ലേ കിട്ടൂ!“

അവൾ തുടരുന്നു.

“ഞാൻ സ്കൂളിൽ നന്നായി കവിത ചൊല്ലി. പക്ഷേ കല്യാണി ചൊല്ലുന്നത് കേട്ടപ്പോൾ എനിയ്ക്ക് മനസ്സിലായല്ലോ അവൾ എന്നേക്കാൾ നന്നായാണ് ചൊല്ലുന്നതെന്ന്. അതിന് ഞാൻ ബഹളം വയ്ക്കണോ?”

ഈ തിരിച്ചറിവുപോലും ഇല്ലാത്തതാണോ പ്രബുദ്ധ സാക്ഷര സമൂഹം! ആയിരിക്കാൻ വഴിയില്ല എന്നുറപ്പ്. പിന്നെന്തേ? അവിടെയാണ് അരങ്ങുവിട്ട് അണിയറയിലെ ചില ‘റിയാലിറ്റി‘കൾ നാം കാണേണ്ടത്.

തന്റെ കുഞ്ഞിന് മത്സരിക്കുന്ന ഇനങ്ങളിൽ എ ഗ്രേഡ് നമ്മുടെ രക്ഷാകർത്താക്കൾക്ക് ഏകലക്ഷ്യമായി മാറാൻ എന്താണ് കാരണം?

വാർത്തയിൽ വായിച്ചില്ലേ!

എല്ലാവരുകൂടി ഇങ്ങനെ ബഹളംവച്ചാൽ എങ്ങനെ തർക്കം പരിഹരിക്കുമെന്ന് വിലപിച്ച ജില്ലാ വിദ്യാഭ്യാസ അധികാരിയോട് ഒരു രക്ഷാകർത്താവ് തട്ടിക്കയറിയത്രെ! “താനല്ലല്ലോ ഞാനല്ലേ കാശ് മുടക്കിയത്!“

അപ്പോൾ മുടക്കുമുതൽ ലാഭസഹിതം തിരിച്ചുപിടിക്കാനാവാതെ കച്ചവടത്തിൽ നഷ്ടംവന്നതിലെ നിരാശയാണ് ഈ അമർഷത്തിന് അടിസ്ഥാന കാരണം.

എന്തായിരുന്നു പ്രതീക്ഷിത ലാഭം?

ഗ്രേസ്സ് മാർക്ക് ആവാൻ വഴിയില്ല.കാരണം മുപ്പത് മാർക്ക് ഗ്രേസ് ആയി നേടാൻ നിരവധി മാർഗ്ഗങ്ങൾ വേറെയുണ്ട്.ജൂനിയർ റെഡ്ക്രോസ്,ഭാരത് സ്കൌട്ട്സ് ആന്റ് ഗൈഡ്സ്,എൻ. സി. സി. അങ്ങനെ പലതും.


പിന്നെയോ!മാധ്യമങ്ങൾ വഴി കിട്ടുവാനിടയുള്ള ‘ഗ്ലാമർ’തന്നെയായിരിക്കണം കാരണം. സസ്ഥാനതലത്തിൽ പല ഇനങ്ങളിലും മുൻ വർഷങ്ങളിൽ മത്സരിച്ച എല്ലാവർക്കും എ ഗ്രേഡ് നൽകിക്കൊണ്ട്, അധികാരികൾ ഇതിന് അറിയാതെയെങ്കിലും ആക്കംകൂട്ടി.

സംസ്ഥനതലത്തിൽ പങ്കെടുത്താൽ എ ഗ്രേഡ് കിട്ടുമെങ്കിൽ എങ്ങനെയെങ്കിലും അവിടെ പങ്കെടുത്താൽ മതില്ലോ!ഫലമോ!നാൽപ്പത് ഇനങ്ങളിൽ മത്സരം സമാപിച്ചപ്പോൾ അപ്പീലുകളുടെ എണ്ണം നാനൂറ്.ഒരു ജില്ലയിൽ പതിനൊന്നോ പന്ത്രണ്ടോ സബ്ജില്ലകളാണുള്ളത് എന്നോർക്കണം.ചുരുക്കത്തിൽ മത്സരാർത്ഥികൾ മുഴുവൻ അപ്പീൽ നൽകി എന്ന് അർത്ഥം. അങ്ങനെ കലാ(പ)മേള അപ്പിൽമേളയായി മാറി.
അപ്പൊ,മാഷേ!ഒരു സംശയം.ജില്ലാ കലാ(പ)മേളകളിൽ ഉന്നയിക്കപ്പെടുന്ന എല്ലാ അപ്പീലുകളും അനുവദിച്ചു കിട്ടുമോ?

മുൻ വർഷം ഒരുജില്ലയിലെ അപ്പീൽ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയ്ക്ക് അധികാരികൾ നൽകിയ രഹസ്യ നിർദ്ദേശം ഇങ്ങനെ.

“വലിയ കുഴപ്പങ്ങളില്ലെങ്കിൽ അനുവദിച്ചു കൊടുത്തേക്കൂ. നമ്മളായിട്ട് വെറുതേ പ്രശ്നം വഷളാക്കണ്ടല്ലോ.”

അതായത് ഉന്നയിക്കപ്പെട്ട അപ്പീലുകളെല്ലാം അനുവദിച്ച് ഈ ഉദാരവൽക്കരണകാലത്ത് നമുക്ക് അത്യുദാരരാകാം എന്ന് ചുരുക്കം! യാതൊരു സാധ്യതയുമില്ലാത്ത അപ്പീൽ അനുവദിച്ചുനൽകിയ ഉദാരതയ്ക്ക് ഒറ്റ്യ്ക്കോ കൂട്ടായോ പ്രതിഫലപ്പിരിവ് യഥേഷ്ടം ആകാമെന്നത് വാൽക്കഷണം. സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം എ ഗ്രേഡ് നൽകി വിധിനിർണ്ണയത്തിന്മേലുള്ള തർക്കങ്ങൾ ഒഴിവാക്കാം എന്ന ‘ശാസ്ത്രീയ’ ഫോർമുലകൂടി ഉള്ളപ്പോൾ അവിടെയും സുഖം! ഇവിടെയും സുഖം!
സംസ്ഥാന കലാ(പ)മേളയിൽ ഇന്ന ഇനത്തിന് സമ്മാനം നേടിയ ഇന്നയാളുടെ മകൻ ഇന്നയാൾ എന്ന് വാർത്താപത്രത്തിലെ പ്രാദേശിക പേജിൽ ചിത്രത്തിന് അടിക്കുറിപ്പ് വരുമ്പോൾ സ്വന്തം കിടാവിനു വേണ്ടി മത്സരിച്ച് ജയിച്ച തന്തക്കും തള്ളക്കും പരമസുഖം. ശേഷിപോലെ ആവുമെങ്കിൽ പത്രത്തിന്റെ പ്രാദേശിക ലേഖകനെ സ്വാധീനിച്ച്, പൈതലിന് കലയുടെ മാമൂട്ടാൻ തങ്ങൾ സഹിച്ച ത്യാഗത്തിന്റെ പെട്ടിക്കുള്ളിൽ പ്രത്യേകനിറത്തിലെ വാർത്തകൂടിയാകുമ്പോൾ നാടകം സമ്പൂർണ്ണം.

കലാ(പ)മേള പൊടി പൊടിച്ചുകൊണ്ടിരിക്കെ ഈയുള്ളവന്റെ സെൽഫോൺ ചിലച്ചു. കലാപരിശീലകനായ ഒരു പരിചയക്കാരനാണ് അങ്ങേത്തലയ്ക്കൽ.


“സർ, ജില്ലാകലാമേളയിൽ ആർക്കാണ് അപ്പീൽ കൊടുക്കേണ്ടത്?”

“ജില്ലാതലത്തിൽ അപ്പീൽ കമ്മറ്റി ഉണ്ടല്ലോ?”

“അവർ തള്ളിയാലോ?”

“പിന്നെ നിവർത്തിയില്ല.”

“ലോകായുക്ത, കളക്ടർ, കോടതി അങ്ങനെ?”

“കലോത്സവ നിയമാവലിയിൽ അപ്പീൽ കമ്മിറ്റിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ.”

“ആരൊക്കെയാണ് കമ്മറ്റി അംഗങ്ങൾ?”

“അറിയില്ല. എന്തായാലും വിവിധ കലാ മേഖലകളിലെ വിദഗ്ദ്ധർ അടങ്ങിയ ഒൻപതംഗ സമിതിയായിരിക്കും.”

“ഏതിനത്തിലാണ് പ്രശ്നം?”

“മോണോആക്ട്.”

‘മോണോആക്ട് മത്സരം നാളെയല്ലേ?”

“അതെ. ഞാൻ പഠിപ്പിച്ച കുട്ടി അത്ര പോര. എങ്ങനെയെങ്കിലും സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കണം.”

“എന്തിനാ ഇത്ര ബുദ്ധിമുട്ടി സംസ്ഥാനതലത്തിലേയ്ക്ക് കൊണ്ടുപോകുന്നത്!“

“ഈ വർഷം ഈ കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്താൽ അടുത്ത വർഷത്തേക്ക് ആ സ്കൂളിലെ മോണോആക്ട്, നാടകം ക്വട്ടേഷൻ മൊത്തമിങ്ങ് പോരും. എനിക്ക് കുറച്ച് ചിക്കിളി തടയുന്ന കേസാ.”


ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം അപ്പീൽ!!!!!!!!!!!!!!!!!


കൺനിറയെ കാണൂ…….. മലയാള മാധ്യമങ്ങളുടെ പൊയ്മുഖം!


2010 സെപ്തംബർ 18ന് എറണാകുളം പ്രസ്സ്ക്ലബ്ബിൽ വച്ച് ഒരു അന്ധകുടുംബം പത്രസമ്മേളനം നടത്തി. പക്ഷേ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്ത തമസ്കരിച്ചുകളഞ്ഞു. കാരണമെന്തെന്നോ? അത് മറ്റൊരു മാധ്യമത്തിനെതിരേയുല്ല ഒരു സത്യമായിരുന്നു.!!! മാധ്യമങ്ങൾക്ക് പരസ്യം നൽകുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്കുമെതിരായിരുന്നു.
സർക്കാർ ഓഫീസിലെ ശിപയി 25 രൂപ കൈക്കൂലി വാങ്ങിയാൽ ചിത്രവും അയാളുടെ കുടുംബചരിത്രവും വരെ പ്രസിദ്ധപ്പെടുത്താൻ മാറി മാറി മത്സരിക്കുന്ന പത്ര, ടിവ്വി, മാധ്യമങ്ങൾ ഒരു അന്ധകുടുംബത്തേയും ലോകത്തിലെ മുഴുവൻ ടി. വി. പ്രേക്ഷകരേയും വഞ്ചിച്ച ഒരു ചാനലിനെതിരെ നിശബ്ദത പുലർത്തുന്നു. ഇതാണോ പത്ര ധർമ്മം?
 
പത്രസമ്മേളനത്തിൽ ആ അന്ധകുടുംബം വിതരണംചെയ്ത പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം


സമ്മാനദാനച്ചടങ്ങ്.




 
ആചാര്യന്റെ സമയോചിതമായ ഇടപെടൽ കമെന്റ്  ബോക്സിൽ! ഇതുകൂടി കാണൂ. നമുക്ക് വിരോധങ്ങളില്ലല്ലൊ. പ്രതിപത്തി മത്രമല്ലേയുള്ളു. സത്യത്തോട്

Mohamad Imthiyaztkഇന്‍‌കം ടാക്സിന്റെ പ്രശനം..അതു എല്ലാ റിയാലിറ്റി ഷോയ്ക്കും ഉണ്ട്..കൈരളിയുടെ മാത്രം ബാധ്യത അല്ല...ഏഷ്യാനെറ്റിന്റെ “ഐഡിയ സ്റ്റാര്‍ സിംഗര്‍” വിജയി ജോബി ജോണിനു കിട്ടിയ വില്ല സ്വന്തമാകണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടക്കണം എന്ന് ജോബി തന്നെ പറഞ്ഞത് പത്രത്തില്‍ കണ്ടിരുന്നു....പാവപ്പെട്ടവനായ ജോബി എങ്ങനെ അതു കണ്ടെത്തും എന്നതൊരു പ്രശ്നമാണെങ്കിലും അത് ആരും ഇത്തരം ഇ മെയില്‍ സന്ദേശങ്ങളായി അയച്ചു പ്രചരിപ്പിച്ചു കണ്ടില്ല..
37 minutes ago · LikeUnlike
*
Ajith Janardhanan T J ചാനല്‍ ഏത് എന്നതല്ല, 'റിയാലിടി' എന്ത് എന്നതാണ് പ്രസക്തം. പട്ടിണിക്കാരനെ കൊണ്ടു പട്ടുപാടിച്സിട്ടു മുപ്പതുലക്ഷം നികുതിയടച്ച്ചാല്‍ നിനക്കൊരു മണിമാളിക തരാം എന്ന് പറയുന്നതില്‍ എന്താന്~ നീതി. അവനൊരിക്കലും അതിനു കഴിയില്ലെന്ന് അവര്‍ക്കരിയില്ലേ. അപ്പോള്‍ ഒരിക്കലും സമ്മാനം നല്കെന്റിവരില്ലെന്നു അറിഞ്ഞുകൊന്ടാണ് ഈ പ്രഖ്യാപനം. ഏഷ്യാനെടിനു അതാകാം. അതിന്റെ തല്പര്യമാതാണ്. ശുദ്ധ കച്ച കപടം ! പക്ഷെ കൈരളി ഇത് ചെയ്യാമോ? ഇതാണോ മലയാളിയുടെ ആത്മാവിഷ്കാരം? വേറൊരു ചാനലല്ല കൈരളി. വേറിട്ടൊരു ചാനലാണ്‌ എന്നത് മറക്കാമോ?
24 minutes ago · ലികയൂന്ളി
Mohamad Imthiyaztk: ithinu kairali tv marupadi nalkiyirunnu....sammaanam kittiyaal adakkaanulla nikuthi athu nediya aal nalkanam ennaanu niyamam..athu illaatthathu kondaanu kodukkaatthathu ennum paranju..
*
Mohamad Imthiyaztk: തങ്കമ്മയുടെ ഗ്രഹപ്രവേശം



#
Write a comment...

അഭയയുടെ ഭയം മാറുന്നു.

അഭയ ആദ്യം സ്കൂളിൽ വന്നപ്പോൾതന്നെ ഞങ്ങൾ വിഷമത്തിലായി. “ഈ സർക്കാരിന്റെ കാര്യമേ!!!!! സംയോജിത വിദ്യാഭ്യാസംപോലും. നേർബുദ്ധിയുള്ളതിനെപ്പോലും ഇവിടെ ശരിയാക്കാൻ പറ്റുന്നില്ല. പിന്നെയല്ലേ അവികസിത ബുദ്ധിയായ ഈ കുട്ടിയെ. ഞങ്ങളുടെ തലവിധി!!!!“

അഭയ.
ഭയന്ന് ഒരു മൂലയിലിരിക്കും!!!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.

ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.

എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!!!!!!!!!!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെടെ അവകാശം!!!!!!!!!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!!!!!!!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!!!!!!!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല. പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!!!!!!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!!!!!!!!!!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
വിവരണം?
നാടകീകരണം?
അഭിനയം?
സംഭാഷണം തയ്യാറാക്കൽ?
കഥാരചന?
മൈന്റ് മാപ്പിംഗ്?

എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. ശരീരംകൊണ്ടല്ല. മനസ്സുകൊണ്ട്!

മണ്ണിരയുടെ രക്തം



(ചൈനീസ് കവി നിയു ഹാൻ എഴുതിയ ഒരു കവിതയുടെ സ്വതന്ത്ര പുനരാവിഷ്കാരം)

ഞാൻ വിശ്വസിച്ചിരുന്നു,
മണ്ണിരയുടെ രക്തത്തിന്
മണ്ണിന്റെ നിറമാണെന്ന്.

ഇന്നെനിക്കറിയാം
മണ്ണിരയുടെ രക്തത്തിന്
ചുവപ്പു നിറം തന്നെയാണ്

രണ്ടുതുള്ളി ചുവപ്പു രക്തം!

പക്ഷെ,
വിത്തുകൾ മുളയ്ക്കാൻ,
മണ്ണ് പരുവപ്പെടാൻ
ജീവിതം മുഴുവൻ, അത്
മണ്ണിൽ
നിശ്ശബ്ദമായി അദ്ധ്വാനിക്കുന്നു.

എനിയ്ക്ക് ആറടി പൊക്കമുണ്ട്‌
എന്റെ ശരീരത്തിൽ
പതിനായിരക്കണക്കിന്
ചോരത്തുള്ളികളുണ്ടാവും.

അതെടുത്തുമാറ്റി
എനിയ്ക്ക്
നാലുതുള്ളി
മണ്ണിരച്ചോര തരുമോ?

ഒരു ബുദ്ധസന്യാസി, വയലിൽ വിത്തിറക്കുന്ന ഒരു കർഷകനെ കണ്ടു.
“താങ്കളെന്തു ചെയ്യുകയാണ്?”
“ഞാൻ വിത്തു വിതക്കുകയാണ്.”
“വിത്തു വിതച്ചിട്ടെന്തു ചെയ്യും?”
“വിത്തു മുളയ്ക്കുന്നതു മുതൽ കൊയ്യുന്നതുവരെ വിത്തും മണ്ണും ശ്രദ്ധാപൂർവ്വം പരിചരിക്കും.”
“വിള കൊയ്തിട്ടോ?”
വീണ്ടും വിത്ത് ശേഖരിക്കും.”
“എന്നിട്ടോ?”
“വീണ്ടും മണ്ണ് ഒരുക്കി വിത്ത് വിതക്കും.”
“അപ്പോൾ ഭക്ഷണത്തിനു വേണ്ടിയല്ലേ കrഷിയിറക്കുന്നത്?”
“അല്ല. മണ്ണിൽ വീണ്ടും വീണ്ടും വിത്തിറക്കുക എന്നതാണ് പ്രധാനം. ഭക്ഷണം പിന്നീടേ വരുന്നുള്ളു.”

ലോകരക്ഷകൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചു.
പട്ടണത്തിന്റെ പേര്‌ നമുക്ക് തത്കാലം വിടാം.
എന്തേ, ലോകരക്ഷകൻ കാലിത്തൊഴുത്തിൽ ജനിക്കാൻ?

കൃഷിയും കാലിവളർത്തലും കാലയാപനത്തിനുള്ള മാർഗ്ഗങ്ങളായി കണ്ടിരുന്ന ഒരു ജനതയ്ക്ക് തങ്ങളുടെ ജീവിതവൃത്തിയിൽ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു വളർത്തൃമഗങ്ങൾ. അവയെ വളർത്തുന്നത്തിനുള്ള സ്ഥലം അവർക്ക് പ്രധാനപ്പെട്ടതും. വൃത്തിയാക്കുംതോറും തങ്ങളുടെ വിസർജ്ജ്യങ്ങൾ കൊണ്ട് ഈ ൃമഗങ്ങൾ തങ്ങളുടെ തൊഴുത്ത് മലിനമാക്കിക്കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും തൊഴുത്ത് വൃത്തിയാക്കുക എന്ന ശ്രമകരമായ ആ ജനത ചെയ്തുവന്നു.

നാനാതരത്തിലുള്ള ൃമഗീയവാസനകളുടേയും തൊഴുത്താണ്‌ മനസ്സ്. ഈ വാസനകൾ മനസ്സിനെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇത് വൃത്തിയാക്കാൻ വലിയ ശ്രമം ആവശ്യമാണ്‌. ‘ആ ശ്രമ’ത്തിലായിരിക്കണം നമ്മുടെ ജീവിതം.

ദയ, സ്നേഹം, സഹനം, ത്യാഗം എന്നീ ഗുണങ്ങൾക്ക് പര്യായമാണ്‌ ക്രിസ്തു. ഈ നാലു ഗുണങ്ങളും എവിടെ ഉരുവാകുന്നുവോ, അവിടം നിത്യരക്ഷയുടേയും സമാധാനത്തിന്റേയും സ്ഥാനമായി വിലസ്സഇതു സൂചിപ്പിക്കുന്നു കാലിത്തൊഴുത്തിലെ തിരുപ്പിറവി.

എങ്കിൽ മനസ്സിൽ ഈ നാലു ഗുണങ്ങളുടേയും തിരുപ്പിറവി സംഭവിച്ചവന്‌ മാത്രമല്ലേ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹത?

ലോകജനത മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ അർഹരായിത്തിർന്നാൽ നിത്യമായ ലോകരക്ഷ സാധ്യമാകും എന്നതിന്‌ സംശയമില്ല.

ക്രിസ്തുവിന്റെ ജനനം കാലത്തിനെ രണ്ടായി പകുത്തു. വെറുക്കപ്പെട്ട ജനതയ്ക്കുമേൽ ദൈവം ശാപത്തിന്റെ അഗ്നിയിറക്കുന്ന മുൻ കാലവും, പാപിക്കുവേണ്ടി ദൈവപുത്രൻ സ്വയം യാഗമായി മാറുന്ന സ്നേഹത്തിന്റെ പുതിയ കാലവും.

നമ്മുടെ മനസ്സുകളിൽ ദുരിതങ്ങളുടെ കഴിഞ്ഞ കാണ്ഡങ്ങൾ തീർത്തൊഴിച്ച് സമാധാനത്തിന്റെ പുതിയ കാലം ഉണർത്തട്ടെ ക്രിസ്തുമസ്സ്!
നിങ്ങൾക്കും അങ്ങനെയാകട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹമാണ്‌ ക്രിസ്തുമസ്സ് ആശംസ. എനിയ്ക്ക് അത് സാധിച്ചു എന്ന പ്രഖ്യാപനവും.
ഉള്ളതല്ലേ കൊടുക്കാൻ കഴിയൂ.

കുറിച്യരുടെ ദൈവമാണ് മലങ്കാരി.
മലങ്കാരിക്ക് ദേവലോകം മടുത്തു.
ഭൂമിയിലേക്കിറങ്ങണം.
സ്വർഗ്ഗാധിപനായ ദൈവത്തോട് അനുവാദം വാങ്ങി തന്റെ പതിന്നാലു ചക്രങ്ങളുള്ള തേരോടിച്ച് കീഴുലകത്തിലേക്ക് വന്നു.
പക്ഷേ, മലങ്കാരിക്ക് ഭൂമിയിലിറങ്ങാൻ പറ്റിയില്ല.
സർവത്ര വെള്ളം!
അല്പം മണ്ണുകണ്ടാലല്ലേ തേരിറക്കാൻ പറ്റൂ, മലങ്കാരി തിരിച്ചുപോയി,
“അല്ല, മലങ്കാരീ! ഭൂമിയിലേയ്ക്ക് പോയിട്ട് എന്തേ ഇത്ര വേഗം തിരിച്ചുവന്നു?”
“അവിടെ വെള്ളമല്ലാതെ മറ്റൊന്നുമില്ല തമ്പുരാനേ!
കുന്നുകളില്ല
പർവ്വതങ്ങളില്ല
താഴ് വരകളില്ല
ഒരുതരി മണ്ണുപോലുമില്ല.
പിന്നെവിടെ ഞാൻ തേരിറക്കും”
ദൈവം മലങ്കാരിയോട് ഒറ്റക്കാലിൽ നിൽക്കാൻ പരഞ്ഞു.
രണ്ടു കൈകളും തുറന്നു പിടിക്കാൻ പറഞ്ഞു.
തന്റെ കയ്യിലെ സ്വർണ്ണ നൂലിലൂടെ ദൈവം സ്വർണ്ണനിറമുള്ള പൊടി മലങ്കാരിയുടെ കയ്യിൽ വിതറിക്കൊടുത്തു.
അതിൽ കുറച്ചെടുത്ത് ഭൂമിയിലെ ജലത്തിലിട്ട് ഇളക്കാൻ പറഞ്ഞു.
ജലത്തിൽ പൊൻപൊടിയലിഞ്ഞു. മണ്ണുണ്ടായി.
കുന്നും പർവ്വതങ്ങളും ഉയർന്നുവന്നു.
നദികളും താഴ് വരകളുമുണ്ടായി.

(മണ്ണില്ലാത്ത, ജീവനില്ലാത്ത ഒരു വിദൂര ഭൂതകാലത്തെക്കുറിച്ച് ഇത്തരം കഥകൾ, പാട്ടുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഒരു ജനതയുടെ ലോകവീക്ഷണം വ്യക്തമാക്കുന്നു ഇവ. ഒപ്പം മണ്ണും ജലവും കുന്നും നദികളുമില്ലാത്ത വിരസമായ ഭൂമിയിൽ ജീവൻ സാധ്യമല്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു.)

പൂക്കാലം


കുട്ടി കണ്ണ്ചിമ്മി എഴുന്നേറ്റു. മുറ്റത്തിറങ്ങി.....ഹായ്! എന്തെല്ലാം തരം പൂക്കൾ...... മഞ്ഞ, ചുവപ്പ്, ഓറഞ്ച്.... പൂമ്പാറ്റകൾ...... പുള്ളിയുടുപ്പിട്ട, മഞ്ഞച്ചേലയണിഞ്ഞവ...... പാറി നടക്കുന്നു. കുറെ പൂക്കൾ പറിച്ചെടുത്താലോ. പാവാടത്തുമ്പ് മടക്കി കുട്ടി പൂക്കളിറുക്കാൻ തുടങ്ങി. പൂക്കൾക്കിടയിൽ മറ്റൊരു പൂവ് പോലെ കുട്ടി നിന്നു. ഹോ..... ഈ കാറ്റ്! എന്റെ പൂക്കളെല്ലാം താഴെ വീണല്ലോ..... അവൾ തിടുക്കത്തിൽ അവ പെറുക്കിയെടുത്തു.
ചന്നം പിന്നം പെയ്യുന്ന മഴയെ കുട്ടി ഉമ്മറത്തിണ്ണയിലിരുന്ന് നോക്കി. വീട്ടിന്റെ ഓരത്തുകൂടി ഒഴുകുന്ന വെള്ളച്ചാലിലേക്ക് കുട്ടി താനുണ്ടാക്കിയ കളിവള്ളം ഇട്ടു. വള്ളത്തിൽ നിറയെ പൂക്കൾ. ഒരു പൂക്കാലം ഒഴുകിപ്പോകുന്നത് കുട്ടി കuതുകത്തോടെ, എന്നാൽ തെല്ല് വേദനയോടെ നോക്കിനിന്നു.